Thursday 16 October 2008

ഏച്ചുവെച്ച ദാമ്പത്യം

ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ച് കളിച്ച് വളർന്നുവന്ന സനൽ വർഷങ്ങൾക്കുശേഷമാണു വീണ്ടും കണ്ടുമുട്ടുന്നത്. വർഷങ്ങളായുള്ള ഗ്യാപ്പ് സനലിനെ ഒരു പ്രത്യേക മനുഷ്യനാക്കി മാറ്റിയിരുന്നു. കണ്ടപ്പോൾ അധികം ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും, ആ പഴയ കൂട്ടുകാരനോടുള്ള സ്വാതന്ത്രം മുതലെടുത്ത് , അരികെ പിടിച്ചിരുത്തി, മടിയിൽ തലവെയ്പ്പിച്ച് അവന്റെ മനസ്സിനെ ഞാൻ ആഴമായി അളന്നു. ആ സ്നേഹതലോടൽ അവന്റെ മനസ്സിന്റെ വാതായനം തുറക്കാൻ , മനസ്സിൽ കൊണ്ട് നടന്നത് ഉറ്റ സുഹ്യുത്തിനോട് പങ്കുവെയ്ക്കാൻ , ആ ഹ്യദയം വെമ്പുന്നത് എനിക്ക് കാണാൻ സാധിച്ചു.
പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഹോസ്റ്റലിൽ നിന്ന് പഠിച്ച് അതിനു ശേഷം ജയ്പൂരിൽ നേഴ്സായ തന്റെ മൂത്ത സഹോദരിയുടേ അടുത്ത് വെക്കേഷനു വന്നതായിരൂന്നു സനൽ. ഈ സമയത്ത് വെറുതെ സിറ്റി കാണാൻ ഇറങ്ങി തിരിച്ച സനൽ, ന്യൂസ്പേപ്പറിൽ കണ്ട ഒരു പരസ്യം അവന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഫസ്റ്റ് ഇന്റർവ്യൂവിനു പാസായ സനൽ ആ ഓഫീസിൽ ജോലിക്ക് ജോയ്ൻ ചെയ്തു. വീട്ടിലെ ദാരിദ്ര്യവും അച്ച്ഛനു തന്നെ പഠിപ്പിക്കാനുള്ള പ്രയാസവും നന്നായി അറിഞ്ഞിരുന്ന അവൻ, കിട്ടിയ ജോലി കളയാതെ, പഠനം മാറ്റിവെച്ചുകൊണ്ട് ചേച്ചിയുടേ കാരുണ്യത്തിൽ റൂമിൽ താമസ്സിച്ചുകൊണ്ട് തന്റെ വരുമാനത്തിൽ നിന്നു കിട്ടിയ ഒരു പങ്ക് വീട്ടിലും അയച്ചുകൊടുത്ത് ബാക്കി ചേച്ചിയുടേ കൂടെ ചിലവിനും തന്റെ സ്വന്തം കാര്യങ്ങൾക്കും വേണ്ടി ചിലവഴിച്ചു. ഒരു ദുശീലവും ഇല്ലാതിരുന്ന സനലിനു തന്റെ ജോലിയിൽ നിന്ന് കിട്ടിയ വരുമാനം തന്റെ അച്ചനും അമ്മയ്ക്കും ഒരു സഹായ ഹസ്തം ആയിരുന്നു. അതുകൊണ്ട് തന്നെ അവൻ നല്ല ജോലികൾക്ക് ശ്രമിക്കുകയും നല്ല ഓഫീസുകളിൽ തരക്കേടില്ലാത്ത ശമ്പളം വാങ്ങുകയും ചെയ്തു. ഈ സമയത്താണു മൂത്ത ചേച്ചിയുടേ വിവാഹം കഴിഞ്ഞതാണു, ഒരു ഉത്തരേന്ത്യക്കാരനാണു ഭർത്താവ് എന്ന വിവരം സനൽ അറിയുന്നത്. സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും അറിയാതെ നടന്ന ഈ വിവാഹത്തേകുറിച്ച് അവൻ ചേച്ചിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ‘ പെണ്മക്കൾ പ്രായമായാൽ കെട്ടിച്ചുവിടാൻ അപ്പനു പണമില്ല എങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും’ എന്ന ആ വാക്ക് അവന്റെ ഹ്യദയത്തെ വല്ലാതെ പിടിച്ചുലച്ചു. ഇനിയും ഒരു സഹോദരി കൂടി നാട്ടിൽ കെട്ടുപ്രായമായി നിൽക്കുന്ന എന്ന ചിന്ത അവനെ ഗൾഫിലേക്ക് പറിച്ചുനടാൻ പ്രേരിപ്പിച്ചു. അങ്ങനെ പല കല്ല്യാണാലോചനകളും വന്ന് മുടങ്ങിപ്പോയ തന്റെ പെങ്ങളെ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കുറച്ച് പൈസകൊണ്ട് ബാംഗ്ലൂരിൽ ജോലി ഉണ്ടായിരുന്ന ഒരു പയ്യൻ കെട്ടിച്ചുകൊടുത്തു. വീണ്ടും തിരിച്ച് മുംബൈയിൽ വന്ന സനൽ ഒരു ജോലിയും തരപ്പെടുത്തി തന്റെ ജീവിതം മുന്നോട്ട് നീക്കി. ഒരിക്കലും തന്റെ പ്രായമായ അച്ഛനേയും അമ്മയേയും അയാൾ മറന്നില്ല, ചെന്നു കാണാൻ മിനക്കെട്ടില്ല എങ്കിലും മാസം തോറും അവർക്കുള്ള വിഹിതം അയച്ചുകൊടുത്തുകൊണ്ടിരുന്നു. തന്റെ മൂത്ത സഹോദരൻ ഫാമിലിയായി മുംബൈയിൽ താമസിക്കുന്ന വിവരം അവനു അറിയാമായിരുന്നിട്ടും അവൻ അവിടെ പോയില്ല. കാരണം രക്തബന്ധത്തിനെ വില കല്പിച്ചിട്ടില്ലാത്ത ഒരു സഹോദരനെയായിരുന്നു അവൻ ലഭിച്ചിരുന്നത്. വർഷങ്ങൾ പലതു കഴിഞ്ഞു, മൂത്ത ചേച്ചിയുടേ വിവാഹം ഒഴിഞ്ഞതായി അറീയാൻ കഴിഞ്ഞു, അയാൾക്ക് മറ്റൊർ ഭാര്യ കൂടി ഉണ്ടായിരുന്നത്രേ, നാട്ടിലെ സഹോദരിയുടേയും വിവാഹം ഒഴിഞ്ഞു, ഭാര്യയെ എപ്പോഴും സംശയിക്കുന്ന ഒരു ഭർത്താവ്, ഉപദ്രവിക്കുന്ന ഒരു നീചൻ. അവൾ സ്വയമേ ആ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. ഇപ്പോൾ പ്രായമായ അച്ചനേയും അമ്മയേയും നോക്കി വീട്ടിൽ നിൽക്കുന്നു. ഈ കയ്പേറിയ അനുഭവങ്ങളെ ഗുരുവാക്കി മാറ്റിയ സനൽ തനിക്ക് ഒരു വിവാഹം വേണ്ട എന്ന് പണ്ടേ ഉറപ്പിച്ചിരുന്നു. വയസ്സ് മുപ്പത് കഴിഞ്ഞു. കൂട്ടുകാരും സഹപ്രവർത്തകരും നിർബ്ബന്ധിച്ചു. എന്നാൽ ശാന്ത സ്വഭാവിയായ അവനു , അവനു പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ അവന്റെ സുഹ്യദ് വലയത്തിനു കഴിഞ്ഞില്ല. അവൻ തന്റെ ജോലിയും ഒഴിവു വേള നെറ്റുമായി കഴിച്ചു കൂട്ടി. ധാരാളം സുഹ്യത്തുക്കൾ നെറ്റിൽ അവനു കിട്ടി. എന്നാൽ തനിക്കു പറ്റിയ ഒരു തുണയെ അവിടെയും അവനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അങ്ങനിരിക്കേ ഒരു നാൾ, തന്റെ കൂടെ താമസിച്ചിരുന്ന മനോജ് എന്ന കൂട്ടുകാരൻ, അവന്റെ അമ്മായിയുടെ ഒരു സുഹ്യത്തിനെ പരിചയപ്പെടുത്തി. ബാംഗ്ലൂരിൽ ആൺ താമസം. അച്ചനും അമ്മയും ഇല്ലാത്ത ഏക പെൺകുട്ടി, സൊഫ്റ്റ്വെയർ കമ്പനിയിൽ ജോലി. സ്വന്തമായി ബാംഗ്ലൂരിൽ വീട്. ചെറിയച്ചനും അമ്മായിയും ആൺ വളർത്തിയത്. കൂട്ടുകാർ നിർബന്ധിച്ചു. ഇനിയും വെച്ചു നീട്ടണ്ടാ, വയസ്സ് മുപ്പത് കഴിഞ്ഞില്ലേ എന്ന സുഹ്യത്തുക്കളുടെ സ്വാന്തനത്തിനു വഴങ്ങി അവൻ ആ വിവാഹത്തിനു സമ്മതിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് മുംബൈയിൽ അവർ താമസമാക്കി. നാട്ടിൽ നിന്നും വന്ന അച്ചനും അമ്മയ്ക്കും വളരെ സന്തോഷം. തന്റെ മകനു നല്ല ഒരു വിവാഹം ആണല്ലോ വന്നത് എന്ന ആശ്വാസം. സഹോദരങ്ങൾ ആരും പങ്കെടുക്കാഞ്ഞ വിവാഹം. എല്ലാം കൂട്ടുകാർ ഭംഗിയായി നടത്തികൊടുത്തു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും അവരുടെ ദാമ്പത്യത്തിൽ ചില വിള്ളലുകൾ വീണു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഭാര്യയ്ക്ക് നാട്ടിൽ നിന്നും വന്ന ഭർത്താവ് ഒരു ഏച്ചു വെച്ച കമ്പായി തോന്നി, സംസാരത്തിലും , ആഹാര രീതിയിലും, അവൾ തനി മോഡേൺ ഗേളായി വർത്തിച്ചു. നാട്ടിൽ ജനിച്ചു വളർന്ന, പട്ടിണിയിലും ദാരിദ്യത്തിലും വളർന്ന സനലിൻ അവളുടെ ഒരു രീതിയുമായും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ആരോട് പറയാൻ? പത്തു പേരുടെ മുൻപിൽ വെച്ച് താലി കെട്ടിപ്പോയില്ലേ..എല്ലാം കടിച്ചു പിടിച്ച് തന്റെ ജോലിയിൽ ശ്രദ്ധിച്ചുകൊണ്ട്, ഇടവേളകൾ ഓർക്കൂട്ടിൽ ചിലവഴിച്ചുകൊണ്ട് അവൻ ദിവസങ്ങൾ നീക്കി. ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്, അവൾ മൂന്നു മാസം ഗർഭിണിയുമാണു.
“കൺഗ്രാജുലേഷൻസ്“. ഞാൻ സനലിനെ പിടിച്ചുയർത്തി കൈ കൊടുത്തുകൊണ്ട് പറഞ്ഞു. എന്റേതായ രീതിയിൽ ഞാൻ സനലിനെ ഉപദേശിച്ചു, എന്നു പറഞ്ഞാൽ ഒരു മാഷായ ഞാൻ, ഒരു കുട്ടിയോട് പറയുന്ന രീതിയിൽ അവനെ കുറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ചുരുക്കം പറഞ്ഞാൽ ഒരു ദാമ്പത്യ ക്ലാസ്സ് തന്നെ ഞാൻ അവനു എടുത്തു. ആട്ടെ, ഇത്രയും നാൾ മുംബൈയിൽ ഉണ്ടായിരുന്നിട്ടും നമ്മൾ തമ്മിൽ കണ്ടുമുട്ടിയില്ലല്ലോ. ഞാൻ ചോദിച്ചു. ‘അതേ ഓർക്കൂട്ട് ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇന്നും ഇവിടെ കണ്ടുമുട്ടില്ലായിരുന്നു. എന്റെ ഗ്രാമം എന്ന കമ്മ്യൂണിറ്റി വഴിയാണു ഞാൻ പൂച്ച സന്ന്യാസിയുടെ ( എന്റെ ഓർക്കുട്ട് പ്രൊഫൈൽ) പ്രൊഫൈൽ കാണുന്നത്. ഇനിയും നീ എന്റെ ജീവിതത്തിൽ എന്നും ഉണ്ടായിരിക്കണം’. അതു പറയുമ്പോൾ സനലിന്റെ മനസ്സ് എന്താണെന്ന് , എവിടെയാണെന്ന് എനിക്കു നന്നായി മനസ്സിലായി. എങ്കിലും എന്റെ സുഹ്യത്തിനെ ഒരു വാക്കുകൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ സാധിച്ചല്ലോ എന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. അവനെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ടിട്ട് തിരിച്ചു വരുമ്പോഴും , ദാമ്പത്യത്തിന്റെ അഗാധ തലങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. അതേ ദാമ്പത്യത്തിന്റെ പല മുഖങ്ങൾ ..ആ മുഖങ്ങൾ അണിയുന്നവർക്കു മാത്രമേ അത് മനസ്സിലാവുകയുള്ളൂ…

ജന്മ ദേ സകി, ജിംന്തകി നഹി

ജോലിക്കു പോകുന്ന സമയത്ത് ദാദറിൽ നിന്ന് ട്രെയിൻ മാറി കയറുന്ന സമയത്ത് വെറുതെ ഒരു ദിവസം അവിടെ ഫ്ലാറ്റ് ഫോമിൽ വെച്ചിരുന്ന ഒരു റ്റി.വി. സീരിയലിന്റെ പരസ്യം കണ്ണില്പെട്ടു. അതിന്റെ തലക്കെട്ട് ഒന്ന് വായിച്ചപ്പോൾ എന്തോ അത് മനസ്സിൽ ഒന്ന് കൊണ്ടു, വീണ്ടും യാത്ര ചെയ്യുന്ന സമയത്ത് അതേ കുറിച്ച് വളരെ ചിന്തിച്ചു. അതേ, ജന്മ ദേ സകി, ജിംന്തകി നഹി…അപ്പോൾ പല ചിന്തകൾ എന്റെ മനസ്സിലേക്ക് കയറിവന്നു. അതേ, ആ സീരിയൽ ആരെ കുറിച്ചുമായിക്കൊള്ളട്ടെ, അത് ഞാൻ കണ്ടില്ല, കഥയൊട്ട് അറിയുകയുമില്ല, പക്ഷേ , ആ തലക്കെട്ട്, അത് ധാരാളം കാര്യങ്ങൾ വിളിച്ചുപറയുന്നതായി എനിക്കു തോന്നി.
ഇന്നത്തെ പല കുടുംബങ്ങൾ എടുത്തു നോക്കിയാലും , പല പെൺകുട്ടികളേപറ്റി ചിന്തിച്ചാലും , പല അമ്മമാരെപറ്റി ഓർത്താലും ഈ തലക്കെട്ടിന്റെ വ്യാപ്തി അവിടെ നമ്മുക്ക് കാണാൻ സാധിക്കും. ജന്മം കൊടുത്തതുകൊണ്ട് മാത്രം ഒരു അമ്മ അമ്മയാകണമെന്നില്ല, ജീവിതം കൊടുക്കുവാൻ ഇന്നത്തെ പല അമ്മമാർക്കും സാധിക്കുന്നില്ല. ഒരു കടമ അല്ലെങ്കിൽ, വിവാഹം കഴിച്ചില്ലേ, ഒരു കുട്ടിയില്ലെങ്കിൽ പിന്നെ ആളുകൾ എന്തു പറയും, എന്ന ചിന്ത, അല്ലെങ്കിൽ ഭർത്താവിന്റെ നിർബന്ധം. സെക്സ് ആസ്വദിക്കാൻ ധാരാളം സമയം, സാഹചര്യങ്ങൾ, ഗർഭം ധരിക്കാതിരിക്കാൻ ധാരാളം പോംവഴികൾ…ഇതെല്ലാം ഇന്ന് വീട്ടുപടിക്കൽ ലഭ്യമായിരിക്കുന്ന ഒരു സാഹചര്യത്തിൽ, ഒരു കുട്ടി എന്ന് പറയുന്നത്, അല്ലെങ്കിൽ ഒരു കുഞ്ഞിനെ വളർത്തുക എന്ന് പറയുന്നത്, ഇന്നത്തെ സമൂഹത്തിലെ ഒരു നല്ല ശതമാനം സ്ത്രീകളും ഇഷ്ടപ്പെടാത്ത ഒന്നു തന്നെയാണു. ഇന്നത്തെ ലൈഫ് സ്റ്റൈൽ, അല്ലെങ്കിൽ സാമൂഹിക ജീവിതം, സ്റ്റാറ്റസ്, ശരീര സൌന്ദര്യം ഇവയൊക്കെ ഇതിൻ കാരണമാകാം. എന്നാൽ ഇതിനു വിപരീതമായി പല അമ്മമ്മാർ ചമയുന്നവരും മക്കളേ അവരുടെ ഇഷ്ടത്തിൻ വിടുകയോ, അല്ലെങ്കിൽ അപ്പനും അമ്മയും ഇല്ല എങ്കിൽ വല്ല്യമ്മയോ, പേരമ്മയോ വളർത്തുകയാണെങ്കിൽ, മക്കളേ നിലത്ത് തൊടാതെ വളർത്തുന്ന ഒരു സാഹചര്യവും നമ്മുടെ ഇടയിൽ ഉണ്ട് പറയുന്നതിൽ എനിക്ക് സംശയമില്ല. ഒരു പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും അവനെ അല്ലെങ്കിൽ അവളെ വളർത്തുക എന്ന് പറയുന്നത് വളരെ വിഷമം പിടിച്ച് ഒന്ന് തന്നെയാണു. പ്രത്യേകിച്ച് ഒരു പെൺകുട്ടിയെ വളർത്തുമ്പോൾ അതിന്റേതായ റിസ്ക് എടുക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രത്യേക പങ്കു വഹിക്കുന്നത് മുകളിൽ പറഞ്ഞ ജന്മം കൊടുത്ത അമ്മ തന്നെയാൺ. ഒരു പേരിനു വേണ്ടി ഒരു കുഞ്ഞിനെ വളർത്തിയതു കൊണ്ട് കാര്യമായില്ല. ആ കുഞ്ഞിനെ വളർത്തണ്ടിയ രീതിയിൽ വളർത്തണം. പ്രത്യേകിച്ച് പെൺകുട്ടികൾ പ്രായമായി , മറ്റൊരു വീട്ടിൽ പോയി നിൽക്കണ്ടിയതാൺ, മറ്റൊരു വ്യതസ്ത കുടുംബത്തിലെ ആളുകളുമായി ഇടപെഴകണ്ടിയാതാൺ എന്ന വസ്തുത ഇന്ന് പല അമ്മമാരും മറന്നുപോകുന്നു. കുറച്ചു കഴിഞ്ഞ അവൾ എല്ലാം പഠിച്ചുകൊള്ളും, അല്ലെങ്കിൽ കല്ല്യാണം ഒക്കെ കഴിഞ്ഞ് അവൾ ശരിയായിക്കൊള്ളും എന്ന ചിന്ത വെറും ബാലിശമാൺ. സ്വന്തം വീട്ടിൽ വെച്ച് പഠിക്കാത്തത്, അല്ലെങ്കിൽ ചെയ്യാത്തത്, ഒരിക്കലും മറ്റൊരു വീട്ടിൽ ചെന്നതിനു ശേഷം ചെയ്യില്ല. അത് സ്വന്തം അമ്മയിൽ നിന്ന് കണ്ടു പഠിക്കണ്ടിയത്, കേട്ടു പഠിക്കണ്ടിയത്, ചോദിച്ചറിയണ്ടിയത്, അത് ഭർത്താവിൽ നിന്നോ അമ്മായി അമ്മയിൽ നിന്നോ ലഭിക്കില്ല, അഥവാ പറഞ്ഞുകൊടുത്താൽ അത് ഉൾകൊള്ളാൻ അവൾക്ക് കഴിഞ്ഞു എന്ന് വരില്ല. കാരണം വളർന്നുവന്ന ആ സാഹചര്യം, ആ തലച്ചോറിൽ എന്ത് ചെറുപ്പത്തിൽ കയറിയോ, അത് മാറ്റാൻ വല്ല്യ പാടാണു. ചില അമ്മമ്മാർ പറഞ്ഞു കേട്ടിട്ടുണ്ട്, അവൾ അങ്ങനെയാ, കല്ല്യാണം ഒക്കെ കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ അതൊക്കെ ശരിയായിക്കൊള്ളും എന്ന്. ഇനിയും കല്ല്യാണം കഴിഞ്ഞിട്ടും ഇതേ അമ്മമാർ പറയാറുണ്ട്, ‘ ഓ, കല്ല്യാണം അങ്ങട് കഴിഞ്ഞതല്ലേ ഉള്ളൊ, ഒരു കുഞ്ഞ് ഒക്കെ ആയി കഴിയുമ്പം എല്ലാം മാറും’ എന്ന്. ഇവിടെയാണ് ആ അമ്മയ്ക്ക് തെറ്റിയത്. തന്റെ ഭാഗം തിരുത്തികൊണ്ട്, തന്റെ മകളെ കുറ്റം പറയാതെ തനിക്കാൺ തെറ്റ് പറ്റിയത് എന്ന് മനസ്സിലാക്കത് ആ അമ്മ വെറുതെ പുലമ്പുന്നു. ഇവിടേ ആർക്കാണു തെറ്റു പറ്റിയത്? നൂറു ശതമാനവും ആ അമ്മയ്ക്കാണെന്നു ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട് ‘ജന്മ ദേ സകി, ജിംന്തകി നഹി…’
അമ്മ എന്ന പേരു തന്നെ ഇന്ന് സമൂഹത്തിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. ഇന്നത്തെ അമ്മമ്മാർ ‘ അമ്മ’ അല്ല എന്ന് ഞാൻ പറയും. കാരണം പ്രസവിക്കുന്ന സ്ത്രീകൾക്കാണു അമ്മ എന്ന് പറയുന്നത്. ഇന്ന് എത്ര സ്തീകൾ പ്രസവിക്കുന്നു? വിരലിൽ എണ്ണാൻ മാത്രം. ബാക്കി ഒക്കെ കീറി മുറിക്കയല്ലേ? ഈശ്വരൻ തന്ന ആ കഴിവ്, വേദനയോടുകൂടി ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ ഇന്ന് എത്ര സ്ത്രീകൾ തയ്യാറാണു? സിസേറിയൻ എന്ന വാക്ക് ഇന്ന് പെൺകുട്ടികൾക്ക് ഒരു ആശ്വാസമാൺ. ( ഹോസ്പിറ്റലുകാരും ഇഷ്ടപ്പെടുന്ന ഒന്നാൺ സിസേറിയൻ, അതുകൊണ്ട് പെൺകുട്ടിയുടെയോ , വീട്ടുകാരുടെയോ ആ സജ്ജക്ഷൻ അവർ സന്തോഷത്തോട് കൂട് അംഗീകരിക്കും. ) വേദന മാത്രമല്ല, അവരുടെ സൌന്ദര്യവും ഒരു പ്രശനമല്ലേ..പിന്നെ പണത്തിനു ബുദ്ധിമുട്ടും ഇല്ലല്ലോ. ഇന്നു പിന്നെ ‘ഒന്ന് ‘ എന്ന തത്വം എല്ലാവരും അംഗീകരിച്ചിരിക്കുന്നതുകൊണ്ട് , ഒരു സിസേറിയൻ നടത്തിയതുകൊണ്ട് ഒന്നും ഒരു കുഴപ്പവുമില്ല..ഏതായാലും വേദനയോട് ഒരു കുഞ്ഞിനെ പ്രസവിച്ച് അതിനെ വളർത്തുന്ന ഒരമ്മയ്ക്ക് ആ കുഞ്നിനോടുള്ള സ്നേഹവും കടപ്പാടും ഒന്ന് വേറെ തന്നെയായിരിക്കും.
ഇനിയും പ്രസവം കഴിഞ്ഞ് അടുത്ത സീൻ എന്ന് പറയുന്നത് മുലപ്പാൽ കുടിക്കുന്ന രംഗം ആണു. ഒരു കുഞ്ഞിനു അവന്റെ ആഹാരം എന്ന് പറയുന്നത് ഏതാണ്ട് ആറു മാസം വരെ.അമ്മയുടെ മുലപ്പാൽ ആൺ അതിനു ശേഷമാണു ചെറിയ രീതിയിൽ മറ്റ് ആഹാരപദാർത്ഥങ്ങൾ ഡോക്ടേഴ്സ് സജ്ജസ്റ്റ് ചെയ്യുക. ഇന്ന് എത്ര ‘അമ്മ’ മാർ ഉണ്ട് കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നത്? ഫാരെക്സും സെറിലാക്കും ബേബി ഫുഡും ഇന്ന് നമ്മുടെ അടുക്കളയിൽ സ്റ്റോക്ക് ഇരിക്കുമ്പോൾ ആരാൺ ഇതിനൊക്കെ മിനക്കെടുക്ക..ജോലിക്കു പോകുന്നവർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട, സമയത്തിനു കുഞ്ഞിനു പാലുകൊടുക്കാൻ സമയം ഇല്ലല്ലോ…ഒന്നുകിൽ ആയ, അല്ലെങ്കിൽ സെർവെന്റ്, അല്ലെങ്കിൽ ഈ പ്രസവസമയത്ത് കൂട് കൊണ്ട് നിർത്തുന്ന സ്വന്തം അമ്മയോ ഭർത്താവിന്റെ അമ്മയോ. അവരാകുമ്പൊൾ കുഞ്ഞിനു സമയത്ത് ഈ ‘പാൽ’ കൊടുക്കുമല്ലോ. രണ്ടാമത് മുലപ്പാൽ കൊടുത്താൽ സ്തനത്തിന്റെ വളർച്ച കൂടുകയും അത് പുറമേ നോക്കിയാൽ വ്യത്തികേടായി തോന്നുകയും ചെയ്യും, പിന്നെ എപ്പോഴും മാസികകളിൽ വായിക്കുന്നത് അല്ലേ, മുലകുടിക്കുന്ന സമയത്ത് സൌന്ദര്യം കുറയും എന്ന്. ഇതൊക്കെയാൺ ഇന്നത്തെ സമൂഹത്തിൽ നമ്മുടെ കുടുബങ്ങളിൽ കാണുന്നത്.
മൂന്നാമത്തെ സീൻ എന്നു പറയുന്നതാണു എറ്റവും പ്രധാനം. ബേബി സിറ്റിംഗ്. ഇന്ന് കൂണുപോലെ ബേബി സിറ്റിഗുകൾ നമ്മുടെ മുക്കിനും മൂലയുക്കും കോമ്പ്ലസ്സുകലിലും ലഭ്യമാൺ. ജോലിക്കു പോകുന്ന ഭാര്യയ്ക്കും ഭർത്താവിനും, പിന്നെ അതല്ലാതെ എന്തു ശരണം, രാവിലെ ഒരു കുപ്പി പാലും ഒരു കവർ ബിസ്ക്കറ്റും രണ്ടു ജോടി ഉടുപ്പും കൂടി ഒരു ബാഗിലിട്ട് കുഞ്നിനേയും കൂടി കൊടുത്താൽ മതി, വൈകുന്നതുവരെ സ്വസ്ഥം .ഇത് തുടർന്ന് തുടർന്ന് ഏതാണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തുപോലും ആ കുഞ്ഞിനു തന്റെ സ്വന്തം അമ്മയെയോ അപ്പനെയോ ഒന്ന് കൺനിറയെ കാണാനോ, ആ മടിയിൽ ഇരുന്ന് ഒരു കഥ കേൾക്കാനോ സാധിക്കുകയില്ല. കാരണം സമയം ഇല്ലല്ലോ..പിന്നെ അവനു ഏക ആശ്രയം എന്ന് പറയുന്നത് അവന്റെ കൂട്ടുകാർ. അപ്പൊ പിന്നെ അവന്റെ കൂട്ടുകാർ അല്ലേ അവനു കൺകണ്ട ദൈവം. അവർ പറയുന്നതായിരിക്കും അവനു ശരിയെന്ന് തോന്നുക. ഇങ്ങനെ വളർന്നുവരുന്ന യുവതീ യുവാക്കൾ ആൺ, ഭാവിയിൽ സ്വന്തം അപ്പനും അമ്മയ്ക്കും കണ്ണിരിനു കാരണം എന്ന് പറയുമ്പോൾ, അത് അവർ അർഹിക്കുന്നത് തന്നെയാണെ എന്ന് ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട്..‘ജന്മ ദേ സകി, ജിംന്തകി നഹി…’