Tuesday, 7 September 2010

സെക്സ് എന്ന മറിമായം

പഴയ പത്ര താളുകളില്‍ കൂടി കണ്ണുകള്‍ പരതിയപ്പോള്‍ , സിനിമാ നടി ഖുശ്ബുവിന്റെ കേസുകളേ കുറിച്ച് വന്ന വാര്‍ത്തകള്‍ ഇടയില്‍ ഉടക്കി. അത് വായിച്ചപ്പോള്‍ മനസ്സ് കുറച്ച് നേരത്തേക്ക് സെക്സ് എന്ന വാക്കില്‍ ഉടക്കി നിന്നു. സെക്സ് എന്ന് കേള്‍ക്കുമ്പോള്‍ നാം പുരികം ചുളിക്കുമെങ്കിലും അത് ആസ്വദിക്കുമ്പോള്‍ ഈ പുരികം താനെ അടഞ്ഞ് പോകും. അത് ഏതൊരു ആണിന്റെയും / അല്ലെങ്കില്‍ പെണ്ണിന്റെയും സ്വാഭാവികമായ ഒരു വികാരം.
കഴിഞ്ഞ ദിവസങ്ങളിലായി പോപ്പിനെക്കുറിച്ചും സഭയിലെ വൈദീകരുടെ ലൈഗീക പ്രവണതകള്‍ക്ക് ഉത്തരം ഇല്ലാത്തതിനെപ്പറ്റിയും പത്രങ്ങള്‍ പറയുകയും, ചില മോശമായ പരാമര്‍ശങ്ങള്‍ പോപ്പിനെതിരെ ഉന്നയിക്കുകയും ഉണ്ടായി. ഇതീനെ സഭയിലെ ‘സിന്‍‘ അല്ലെങ്കില്‍ പാപം എന്ന് പോപ്പ് പറയുകയുണ്ടായി. അതിനെതിരായി പശ്ചാത്തപിക്കണം എന്നും ആവര്‍ത്തിക്കരുതെ എന്നും അദ്ദേഹം പറഞ്ഞു.

സെക്സ് അഥവാ ലൈഗീകത പാപമാണോ ? കുറ്റകരമാണോ? എനിക്ക് ഇതുവരെ മനസ്സിലാകാത്ത ഒരു ചോദ്യമാണ് ഇത്. ലൈഗീകത ഒരു മനുഷ്യ വികാരമാണ്. അത് ദൈവം സ്യഷ്ടിച്ചപ്പോള്‍ മുതല്‍ മനുഷ്യര്‍ക്ക് നല്‍കിയതാണ്. അത് ഉപയോഗിക്കണ്ടിയ രീതിയില്‍, അതായത് വിവാഹ ശേഷം ഭാര്യയുമായി മാത്രം ആസ്വദിക്കുക എന്നാണല്ലോ നാം പറയുക. കൂടാതെ സന്താനോല്പാദനത്തിനും. ഇനി ആസ്വദിക്കാനാവുമ്പോള്‍ അത് ഏതു സമയത്തും ആരുമായും ആകാം. അല്ലേ? അപ്പൊ അതിനു മ്യൂച്ചല്‍ അണ്ടര്‍സറ്റാന്‍ഡിങ് എന്ന് പറയാം. അതാണ് ഇവിടെ ഖുശ്ബുവും പറഞ്ഞത്. പരസ്പരം ഇഷ്ടപ്പെട്ട് പുരുഷനും സ്ത്രീയും ഒന്നിച്ച് രണ്ടുപേരും കൂടി സെക്സ് ആസ്വദിക്കുമ്പോള്‍ അത് കുറ്റകരമാണൊ? എന്നാല്‍ അത് കൊച്ചു കുട്ടിയിലോ, ബലം പ്രയോഗിച്ചൊ ആകുമ്പൊള്‍ തീര്‍ച്ചയായും കുറ്റം തന്നെ.
മസ്റ്റര്‍ബേഷന്‍ എന്ന പ്രകിയ പ്രക്ര്യത്യ ഈശ്വരന്‍ മനുഷ്യന് ഫ്രീയായി നല്‍കിയിരിക്കുന്നത് ഈയവസരങ്ങളില്‍ തെറ്റില്‍ നിന്ന് വഴുതിമാരുന്നതിനാണ് . അപ്പോള്‍ ഈ സ്വയം ഭോഗം എന്ന് പറയുന്നത് പാപമാണോ? പലരുടെയും സംശയമാണ്. പല മാസികകളിലും ലൈഗിക ചോദ്യോത്തരങ്ങളില്‍ കൂടുതലും കാണുന്ന ഒരു സംശയമാണ് ഇത്. സ്വയം ഫോഗത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് , ഹോമോ സെക്ഷ്യാലിറ്റി ക്രൈം അല്ല എന്ന നമ്മുടെ ഭരണഘടനയുടെ നിയമം ഈ കഴിഞ്ഞ വര്‍ഷാവസാനം ഇറങ്ങിയതും പല സഭാ / മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്തു വന്നതും. ഇവിടെ പുരുഷനും പുരുഷനും, അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും തമ്മില്‍ ഒരു ലൈഗീക സംത്യപ്തി നേടുന്ന പ്രകിയ ആണ്. പ്രക്യതി വിരുദ്ധ ലൈഗീകത എന്ന് നാം വിളിക്കുന്ന ഈ പ്രവണത, ജന്മനാ ഉള്ളതോ അല്ലെങ്കില്‍ സാഹചര്യത്തിന്റെ ബലത്തിലൊ ഉണ്ടാകുന്നതാണ്. ജ്നമനാ എന്ന് പറയാന്‍ പ്രയാസമാണ് കാരണം വളരെ കുറച്ച് മാത്രമേ ആളുകള്‍ ഗേ ആയി അല്ലെങ്കില്‍ എതിര്‍ ലിംഗത്തോട് അഭിനിവേശം ഇല്ലാതെ വളരാറുള്ളൂ. എന്നാല്‍ ചെറുപ്പം മുതല്‍, ആണ്‍കുട്ടികളുമായി മാത്രം ബന്ധം പുലര്‍ത്തുകയും, ഏതെങ്കില്‍ം സാഹചര്യത്തില്‍ മുതിര്‍ന്ന ആളുമായി ഈ ലൈഗീകതയില്‍ പങ്കുപറ്റുകയും ചെയ്താല്‍ അത് പിന്നീട് ആ വഴിയിലേക്ക് കൂടുതല്‍ നയിക്കുകയും പിന്നീട് അതിനു അടിമയായി ഒരു ഹോമോ സെക്ഷ്യല്‍ ഓറിയന്റേഷനു കീഴ്പെടുകയും ചെയ്യും. പണ്ട് ഇത് വളരെ കുറവായിരുന്നു, എന്നാല്‍ 90 കളില്‍ ഈ അഭിനിവേശം വളരുകയും ഇന്ന് ഭാരതത്തില്‍ മാത്രമല്ല പല അമേരിക്കന്‍ / യൂറോപ്പ്യന്‍ രാജ്യങ്ങളിലും ഈ ഹോമോ സെക്സ് അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കയാണ്. സിഡ്നി, ലോസാഞ്ചത്സ് എന്നിവടങ്ങളില്‍ പരസ്യമായി ആളുകള്‍ തുണിയില്ലാതെ നിരത്തുകളില്‍ നടക്കുന്ന പല പടങ്ങളും നെറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്‍ഡ്യയിലും പ്രത്യേകിച്ച് പല നഗരങ്ങളിലും ഹോമോ / ഗേ ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയുടെ വരവോടുകൂടി ഇത് കൂടുതല്‍ പ്രാബല്യ്ം നേടുന്നു എന്ന് വേണം പറയാന്‍. ഇത് ഒരു സംത്യപ്തി എന്ന പറയാം . ഇനി ഖുശ്ബുവിന്റെ വേട്ടയാടുകയും പോപ്പിനെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ഈ സംത്യപ്തി നേടാത്തവര്‍ ആണോ? അതോ ഒരിക്കലും സെക്സ് എന്ന വാക്കിന്റെ അര്‍ത്ഥം അനുഭവിച്ചിട്ടില്ലാത്തവര്‍ ആണോ? ഇതൊക്കെ വെറും പബ്ലിസിറ്റിക്കുവേണ്ടി , മനുഷ്യരും മാധ്യമങ്ങളും മെനഞ്ഞെടുക്കുന്നതല്ലേ? ലൈഗീകതയെ ശരിയായ രീതിയില്‍ ഉപയോഗിക്കാനും ആസ്വദിക്കാനും, കുടുമ്പബന്ധത്തെ ശിഥിലമാക്കതെ നേരായ വഴിയില്‍ കൂടി നടത്റ്റുകയും ചെയ്‌വാന്‍ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല, അതാണ് ഇന്ന് റേപ്പ് എന്ന ക്രൂരക്യത്യം നമ്മുടെ ഇടയില്‍ നടമാടുന്നത്. അതിനു ലൈഗീകതയെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. നമ്മൂറ്റെ കുട്ടികളില്‍ സെക്സ് എഡ്യുക്കേഷന്‍ വേണം എന്ന് ചില വിദ്യാഭാസ വിവക്ഷകര്‍ പറയുന്നത് ഈ കാരണത്താലാണ്. അതേ, നമ്മുടെ കുട്ടികള്‍ക്ക് നാം തന്നെ ശരിയായ അറിവു കൊടുക്കണം. ലൈഗീകത ചീത്തയല്ല, അല്ലെങ്കില്‍ പാപമല്ല എന്ന വസ്തുത നാം അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കികൊടുക്കണം. പക്ഷേ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഒരു വെല്ലുവിളിയായി തന്നെ നമ്മിലേക്ക് തിരിഞ്ഞ് കൊത്തും.

Monday, 6 September 2010

My Dell Inspiron

There is time for everything. For example buying house, getting married, going abroad etc. even in my life buying a laptop too, I think I should have waited for the time. But force from all sides, I couldn’t wait for time. Friends were asking, parents were telling, church people ….finally I thought, ok, let’s go and see means enquire. I went to many shops in Mumbai. No way. I went to Kerala, no match, seen few shops. No way, went to Pune. No hope. Finally came back to Mumbai and started searching for a good one.

One of my friends suggested one. I went to see in the shop. Shop was good, well built, well furnished. Sales people talked to me in very good marketing way, giving me many offers, it will suites you, you will have good profit from this, it’s the latest model….i fallen to their hands! I had one condition in my mind, if I buy it should be Dell no other brand, I can’t accept any other caste. Inspiron was in Dell family, so I thought, it will suit for me. She will be my life partner. So I agreed. Paid the money. But few of my relatives doesn’t like this my chosen laptop. But I told them, this is the one God chosen for me, let me accept it. So in front of my friends and relatives, I carried my favourite Dell Inspiron to my home.

Days passed. Months passed. When I started working on my laptop, I came to know that shop cheated me saying many good things about the laptop. It was just a dubba we call it. The operating system is not updated, software are not updated. Just the body is like a normal laptop. I am very good in designing, but none of my designing software is working on this lap. I tried many times to install. No way. All entertainment programs are working well, but I don’t like any such programs. I cannot work properly, I cant do any job. Only its allow games and chatting. Slowly I came to know viruses intrude in the lap. Its multiplied. Virus taken complete control over the laptop. I tried my best by cleaning the disks, but I failed. Now I am helpless. I cannot sell it out, I cannot throw it out. I am carrying with me, because I paid for it.

Now I think, I should have wait for some more time and I should have test the laptop before buying it. At least check the programs, memory, disks , virus etc. then if I satisfied with, go for it. Not to hurry for anything. Without laptop also people can live!. There are many people around me. But once you bought, you cannot give up. Rare people does that. Now I tell my friends , do prefer love marriage other than arranged marriage, why? I repeat again check, test , find any major faults then buy it, otherwise you will repent later in your life.

Thursday, 16 October 2008

ഏച്ചുവെച്ച ദാമ്പത്യം

ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ച് കളിച്ച് വളർന്നുവന്ന സനൽ വർഷങ്ങൾക്കുശേഷമാണു വീണ്ടും കണ്ടുമുട്ടുന്നത്. വർഷങ്ങളായുള്ള ഗ്യാപ്പ് സനലിനെ ഒരു പ്രത്യേക മനുഷ്യനാക്കി മാറ്റിയിരുന്നു. കണ്ടപ്പോൾ അധികം ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും, ആ പഴയ കൂട്ടുകാരനോടുള്ള സ്വാതന്ത്രം മുതലെടുത്ത് , അരികെ പിടിച്ചിരുത്തി, മടിയിൽ തലവെയ്പ്പിച്ച് അവന്റെ മനസ്സിനെ ഞാൻ ആഴമായി അളന്നു. ആ സ്നേഹതലോടൽ അവന്റെ മനസ്സിന്റെ വാതായനം തുറക്കാൻ , മനസ്സിൽ കൊണ്ട് നടന്നത് ഉറ്റ സുഹ്യുത്തിനോട് പങ്കുവെയ്ക്കാൻ , ആ ഹ്യദയം വെമ്പുന്നത് എനിക്ക് കാണാൻ സാധിച്ചു.
പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഹോസ്റ്റലിൽ നിന്ന് പഠിച്ച് അതിനു ശേഷം ജയ്പൂരിൽ നേഴ്സായ തന്റെ മൂത്ത സഹോദരിയുടേ അടുത്ത് വെക്കേഷനു വന്നതായിരൂന്നു സനൽ. ഈ സമയത്ത് വെറുതെ സിറ്റി കാണാൻ ഇറങ്ങി തിരിച്ച സനൽ, ന്യൂസ്പേപ്പറിൽ കണ്ട ഒരു പരസ്യം അവന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ഫസ്റ്റ് ഇന്റർവ്യൂവിനു പാസായ സനൽ ആ ഓഫീസിൽ ജോലിക്ക് ജോയ്ൻ ചെയ്തു. വീട്ടിലെ ദാരിദ്ര്യവും അച്ച്ഛനു തന്നെ പഠിപ്പിക്കാനുള്ള പ്രയാസവും നന്നായി അറിഞ്ഞിരുന്ന അവൻ, കിട്ടിയ ജോലി കളയാതെ, പഠനം മാറ്റിവെച്ചുകൊണ്ട് ചേച്ചിയുടേ കാരുണ്യത്തിൽ റൂമിൽ താമസ്സിച്ചുകൊണ്ട് തന്റെ വരുമാനത്തിൽ നിന്നു കിട്ടിയ ഒരു പങ്ക് വീട്ടിലും അയച്ചുകൊടുത്ത് ബാക്കി ചേച്ചിയുടേ കൂടെ ചിലവിനും തന്റെ സ്വന്തം കാര്യങ്ങൾക്കും വേണ്ടി ചിലവഴിച്ചു. ഒരു ദുശീലവും ഇല്ലാതിരുന്ന സനലിനു തന്റെ ജോലിയിൽ നിന്ന് കിട്ടിയ വരുമാനം തന്റെ അച്ചനും അമ്മയ്ക്കും ഒരു സഹായ ഹസ്തം ആയിരുന്നു. അതുകൊണ്ട് തന്നെ അവൻ നല്ല ജോലികൾക്ക് ശ്രമിക്കുകയും നല്ല ഓഫീസുകളിൽ തരക്കേടില്ലാത്ത ശമ്പളം വാങ്ങുകയും ചെയ്തു. ഈ സമയത്താണു മൂത്ത ചേച്ചിയുടേ വിവാഹം കഴിഞ്ഞതാണു, ഒരു ഉത്തരേന്ത്യക്കാരനാണു ഭർത്താവ് എന്ന വിവരം സനൽ അറിയുന്നത്. സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും അറിയാതെ നടന്ന ഈ വിവാഹത്തേകുറിച്ച് അവൻ ചേച്ചിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ‘ പെണ്മക്കൾ പ്രായമായാൽ കെട്ടിച്ചുവിടാൻ അപ്പനു പണമില്ല എങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും’ എന്ന ആ വാക്ക് അവന്റെ ഹ്യദയത്തെ വല്ലാതെ പിടിച്ചുലച്ചു. ഇനിയും ഒരു സഹോദരി കൂടി നാട്ടിൽ കെട്ടുപ്രായമായി നിൽക്കുന്ന എന്ന ചിന്ത അവനെ ഗൾഫിലേക്ക് പറിച്ചുനടാൻ പ്രേരിപ്പിച്ചു. അങ്ങനെ പല കല്ല്യാണാലോചനകളും വന്ന് മുടങ്ങിപ്പോയ തന്റെ പെങ്ങളെ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കുറച്ച് പൈസകൊണ്ട് ബാംഗ്ലൂരിൽ ജോലി ഉണ്ടായിരുന്ന ഒരു പയ്യൻ കെട്ടിച്ചുകൊടുത്തു. വീണ്ടും തിരിച്ച് മുംബൈയിൽ വന്ന സനൽ ഒരു ജോലിയും തരപ്പെടുത്തി തന്റെ ജീവിതം മുന്നോട്ട് നീക്കി. ഒരിക്കലും തന്റെ പ്രായമായ അച്ഛനേയും അമ്മയേയും അയാൾ മറന്നില്ല, ചെന്നു കാണാൻ മിനക്കെട്ടില്ല എങ്കിലും മാസം തോറും അവർക്കുള്ള വിഹിതം അയച്ചുകൊടുത്തുകൊണ്ടിരുന്നു. തന്റെ മൂത്ത സഹോദരൻ ഫാമിലിയായി മുംബൈയിൽ താമസിക്കുന്ന വിവരം അവനു അറിയാമായിരുന്നിട്ടും അവൻ അവിടെ പോയില്ല. കാരണം രക്തബന്ധത്തിനെ വില കല്പിച്ചിട്ടില്ലാത്ത ഒരു സഹോദരനെയായിരുന്നു അവൻ ലഭിച്ചിരുന്നത്. വർഷങ്ങൾ പലതു കഴിഞ്ഞു, മൂത്ത ചേച്ചിയുടേ വിവാഹം ഒഴിഞ്ഞതായി അറീയാൻ കഴിഞ്ഞു, അയാൾക്ക് മറ്റൊർ ഭാര്യ കൂടി ഉണ്ടായിരുന്നത്രേ, നാട്ടിലെ സഹോദരിയുടേയും വിവാഹം ഒഴിഞ്ഞു, ഭാര്യയെ എപ്പോഴും സംശയിക്കുന്ന ഒരു ഭർത്താവ്, ഉപദ്രവിക്കുന്ന ഒരു നീചൻ. അവൾ സ്വയമേ ആ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. ഇപ്പോൾ പ്രായമായ അച്ചനേയും അമ്മയേയും നോക്കി വീട്ടിൽ നിൽക്കുന്നു. ഈ കയ്പേറിയ അനുഭവങ്ങളെ ഗുരുവാക്കി മാറ്റിയ സനൽ തനിക്ക് ഒരു വിവാഹം വേണ്ട എന്ന് പണ്ടേ ഉറപ്പിച്ചിരുന്നു. വയസ്സ് മുപ്പത് കഴിഞ്ഞു. കൂട്ടുകാരും സഹപ്രവർത്തകരും നിർബ്ബന്ധിച്ചു. എന്നാൽ ശാന്ത സ്വഭാവിയായ അവനു , അവനു പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ അവന്റെ സുഹ്യദ് വലയത്തിനു കഴിഞ്ഞില്ല. അവൻ തന്റെ ജോലിയും ഒഴിവു വേള നെറ്റുമായി കഴിച്ചു കൂട്ടി. ധാരാളം സുഹ്യത്തുക്കൾ നെറ്റിൽ അവനു കിട്ടി. എന്നാൽ തനിക്കു പറ്റിയ ഒരു തുണയെ അവിടെയും അവനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അങ്ങനിരിക്കേ ഒരു നാൾ, തന്റെ കൂടെ താമസിച്ചിരുന്ന മനോജ് എന്ന കൂട്ടുകാരൻ, അവന്റെ അമ്മായിയുടെ ഒരു സുഹ്യത്തിനെ പരിചയപ്പെടുത്തി. ബാംഗ്ലൂരിൽ ആൺ താമസം. അച്ചനും അമ്മയും ഇല്ലാത്ത ഏക പെൺകുട്ടി, സൊഫ്റ്റ്വെയർ കമ്പനിയിൽ ജോലി. സ്വന്തമായി ബാംഗ്ലൂരിൽ വീട്. ചെറിയച്ചനും അമ്മായിയും ആൺ വളർത്തിയത്. കൂട്ടുകാർ നിർബന്ധിച്ചു. ഇനിയും വെച്ചു നീട്ടണ്ടാ, വയസ്സ് മുപ്പത് കഴിഞ്ഞില്ലേ എന്ന സുഹ്യത്തുക്കളുടെ സ്വാന്തനത്തിനു വഴങ്ങി അവൻ ആ വിവാഹത്തിനു സമ്മതിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് മുംബൈയിൽ അവർ താമസമാക്കി. നാട്ടിൽ നിന്നും വന്ന അച്ചനും അമ്മയ്ക്കും വളരെ സന്തോഷം. തന്റെ മകനു നല്ല ഒരു വിവാഹം ആണല്ലോ വന്നത് എന്ന ആശ്വാസം. സഹോദരങ്ങൾ ആരും പങ്കെടുക്കാഞ്ഞ വിവാഹം. എല്ലാം കൂട്ടുകാർ ഭംഗിയായി നടത്തികൊടുത്തു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും അവരുടെ ദാമ്പത്യത്തിൽ ചില വിള്ളലുകൾ വീണു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഭാര്യയ്ക്ക് നാട്ടിൽ നിന്നും വന്ന ഭർത്താവ് ഒരു ഏച്ചു വെച്ച കമ്പായി തോന്നി, സംസാരത്തിലും , ആഹാര രീതിയിലും, അവൾ തനി മോഡേൺ ഗേളായി വർത്തിച്ചു. നാട്ടിൽ ജനിച്ചു വളർന്ന, പട്ടിണിയിലും ദാരിദ്യത്തിലും വളർന്ന സനലിൻ അവളുടെ ഒരു രീതിയുമായും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ആരോട് പറയാൻ? പത്തു പേരുടെ മുൻപിൽ വെച്ച് താലി കെട്ടിപ്പോയില്ലേ..എല്ലാം കടിച്ചു പിടിച്ച് തന്റെ ജോലിയിൽ ശ്രദ്ധിച്ചുകൊണ്ട്, ഇടവേളകൾ ഓർക്കൂട്ടിൽ ചിലവഴിച്ചുകൊണ്ട് അവൻ ദിവസങ്ങൾ നീക്കി. ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നു വിവാഹം കഴിഞ്ഞിട്ട്, അവൾ മൂന്നു മാസം ഗർഭിണിയുമാണു.
“കൺഗ്രാജുലേഷൻസ്“. ഞാൻ സനലിനെ പിടിച്ചുയർത്തി കൈ കൊടുത്തുകൊണ്ട് പറഞ്ഞു. എന്റേതായ രീതിയിൽ ഞാൻ സനലിനെ ഉപദേശിച്ചു, എന്നു പറഞ്ഞാൽ ഒരു മാഷായ ഞാൻ, ഒരു കുട്ടിയോട് പറയുന്ന രീതിയിൽ അവനെ കുറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ചുരുക്കം പറഞ്ഞാൽ ഒരു ദാമ്പത്യ ക്ലാസ്സ് തന്നെ ഞാൻ അവനു എടുത്തു. ആട്ടെ, ഇത്രയും നാൾ മുംബൈയിൽ ഉണ്ടായിരുന്നിട്ടും നമ്മൾ തമ്മിൽ കണ്ടുമുട്ടിയില്ലല്ലോ. ഞാൻ ചോദിച്ചു. ‘അതേ ഓർക്കൂട്ട് ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇന്നും ഇവിടെ കണ്ടുമുട്ടില്ലായിരുന്നു. എന്റെ ഗ്രാമം എന്ന കമ്മ്യൂണിറ്റി വഴിയാണു ഞാൻ പൂച്ച സന്ന്യാസിയുടെ ( എന്റെ ഓർക്കുട്ട് പ്രൊഫൈൽ) പ്രൊഫൈൽ കാണുന്നത്. ഇനിയും നീ എന്റെ ജീവിതത്തിൽ എന്നും ഉണ്ടായിരിക്കണം’. അതു പറയുമ്പോൾ സനലിന്റെ മനസ്സ് എന്താണെന്ന് , എവിടെയാണെന്ന് എനിക്കു നന്നായി മനസ്സിലായി. എങ്കിലും എന്റെ സുഹ്യത്തിനെ ഒരു വാക്കുകൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ സാധിച്ചല്ലോ എന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. അവനെ ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ടിട്ട് തിരിച്ചു വരുമ്പോഴും , ദാമ്പത്യത്തിന്റെ അഗാധ തലങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. അതേ ദാമ്പത്യത്തിന്റെ പല മുഖങ്ങൾ ..ആ മുഖങ്ങൾ അണിയുന്നവർക്കു മാത്രമേ അത് മനസ്സിലാവുകയുള്ളൂ…

ജന്മ ദേ സകി, ജിംന്തകി നഹി

ജോലിക്കു പോകുന്ന സമയത്ത് ദാദറിൽ നിന്ന് ട്രെയിൻ മാറി കയറുന്ന സമയത്ത് വെറുതെ ഒരു ദിവസം അവിടെ ഫ്ലാറ്റ് ഫോമിൽ വെച്ചിരുന്ന ഒരു റ്റി.വി. സീരിയലിന്റെ പരസ്യം കണ്ണില്പെട്ടു. അതിന്റെ തലക്കെട്ട് ഒന്ന് വായിച്ചപ്പോൾ എന്തോ അത് മനസ്സിൽ ഒന്ന് കൊണ്ടു, വീണ്ടും യാത്ര ചെയ്യുന്ന സമയത്ത് അതേ കുറിച്ച് വളരെ ചിന്തിച്ചു. അതേ, ജന്മ ദേ സകി, ജിംന്തകി നഹി…അപ്പോൾ പല ചിന്തകൾ എന്റെ മനസ്സിലേക്ക് കയറിവന്നു. അതേ, ആ സീരിയൽ ആരെ കുറിച്ചുമായിക്കൊള്ളട്ടെ, അത് ഞാൻ കണ്ടില്ല, കഥയൊട്ട് അറിയുകയുമില്ല, പക്ഷേ , ആ തലക്കെട്ട്, അത് ധാരാളം കാര്യങ്ങൾ വിളിച്ചുപറയുന്നതായി എനിക്കു തോന്നി.
ഇന്നത്തെ പല കുടുംബങ്ങൾ എടുത്തു നോക്കിയാലും , പല പെൺകുട്ടികളേപറ്റി ചിന്തിച്ചാലും , പല അമ്മമാരെപറ്റി ഓർത്താലും ഈ തലക്കെട്ടിന്റെ വ്യാപ്തി അവിടെ നമ്മുക്ക് കാണാൻ സാധിക്കും. ജന്മം കൊടുത്തതുകൊണ്ട് മാത്രം ഒരു അമ്മ അമ്മയാകണമെന്നില്ല, ജീവിതം കൊടുക്കുവാൻ ഇന്നത്തെ പല അമ്മമാർക്കും സാധിക്കുന്നില്ല. ഒരു കടമ അല്ലെങ്കിൽ, വിവാഹം കഴിച്ചില്ലേ, ഒരു കുട്ടിയില്ലെങ്കിൽ പിന്നെ ആളുകൾ എന്തു പറയും, എന്ന ചിന്ത, അല്ലെങ്കിൽ ഭർത്താവിന്റെ നിർബന്ധം. സെക്സ് ആസ്വദിക്കാൻ ധാരാളം സമയം, സാഹചര്യങ്ങൾ, ഗർഭം ധരിക്കാതിരിക്കാൻ ധാരാളം പോംവഴികൾ…ഇതെല്ലാം ഇന്ന് വീട്ടുപടിക്കൽ ലഭ്യമായിരിക്കുന്ന ഒരു സാഹചര്യത്തിൽ, ഒരു കുട്ടി എന്ന് പറയുന്നത്, അല്ലെങ്കിൽ ഒരു കുഞ്ഞിനെ വളർത്തുക എന്ന് പറയുന്നത്, ഇന്നത്തെ സമൂഹത്തിലെ ഒരു നല്ല ശതമാനം സ്ത്രീകളും ഇഷ്ടപ്പെടാത്ത ഒന്നു തന്നെയാണു. ഇന്നത്തെ ലൈഫ് സ്റ്റൈൽ, അല്ലെങ്കിൽ സാമൂഹിക ജീവിതം, സ്റ്റാറ്റസ്, ശരീര സൌന്ദര്യം ഇവയൊക്കെ ഇതിൻ കാരണമാകാം. എന്നാൽ ഇതിനു വിപരീതമായി പല അമ്മമ്മാർ ചമയുന്നവരും മക്കളേ അവരുടെ ഇഷ്ടത്തിൻ വിടുകയോ, അല്ലെങ്കിൽ അപ്പനും അമ്മയും ഇല്ല എങ്കിൽ വല്ല്യമ്മയോ, പേരമ്മയോ വളർത്തുകയാണെങ്കിൽ, മക്കളേ നിലത്ത് തൊടാതെ വളർത്തുന്ന ഒരു സാഹചര്യവും നമ്മുടെ ഇടയിൽ ഉണ്ട് പറയുന്നതിൽ എനിക്ക് സംശയമില്ല. ഒരു പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും അവനെ അല്ലെങ്കിൽ അവളെ വളർത്തുക എന്ന് പറയുന്നത് വളരെ വിഷമം പിടിച്ച് ഒന്ന് തന്നെയാണു. പ്രത്യേകിച്ച് ഒരു പെൺകുട്ടിയെ വളർത്തുമ്പോൾ അതിന്റേതായ റിസ്ക് എടുക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രത്യേക പങ്കു വഹിക്കുന്നത് മുകളിൽ പറഞ്ഞ ജന്മം കൊടുത്ത അമ്മ തന്നെയാൺ. ഒരു പേരിനു വേണ്ടി ഒരു കുഞ്ഞിനെ വളർത്തിയതു കൊണ്ട് കാര്യമായില്ല. ആ കുഞ്ഞിനെ വളർത്തണ്ടിയ രീതിയിൽ വളർത്തണം. പ്രത്യേകിച്ച് പെൺകുട്ടികൾ പ്രായമായി , മറ്റൊരു വീട്ടിൽ പോയി നിൽക്കണ്ടിയതാൺ, മറ്റൊരു വ്യതസ്ത കുടുംബത്തിലെ ആളുകളുമായി ഇടപെഴകണ്ടിയാതാൺ എന്ന വസ്തുത ഇന്ന് പല അമ്മമാരും മറന്നുപോകുന്നു. കുറച്ചു കഴിഞ്ഞ അവൾ എല്ലാം പഠിച്ചുകൊള്ളും, അല്ലെങ്കിൽ കല്ല്യാണം ഒക്കെ കഴിഞ്ഞ് അവൾ ശരിയായിക്കൊള്ളും എന്ന ചിന്ത വെറും ബാലിശമാൺ. സ്വന്തം വീട്ടിൽ വെച്ച് പഠിക്കാത്തത്, അല്ലെങ്കിൽ ചെയ്യാത്തത്, ഒരിക്കലും മറ്റൊരു വീട്ടിൽ ചെന്നതിനു ശേഷം ചെയ്യില്ല. അത് സ്വന്തം അമ്മയിൽ നിന്ന് കണ്ടു പഠിക്കണ്ടിയത്, കേട്ടു പഠിക്കണ്ടിയത്, ചോദിച്ചറിയണ്ടിയത്, അത് ഭർത്താവിൽ നിന്നോ അമ്മായി അമ്മയിൽ നിന്നോ ലഭിക്കില്ല, അഥവാ പറഞ്ഞുകൊടുത്താൽ അത് ഉൾകൊള്ളാൻ അവൾക്ക് കഴിഞ്ഞു എന്ന് വരില്ല. കാരണം വളർന്നുവന്ന ആ സാഹചര്യം, ആ തലച്ചോറിൽ എന്ത് ചെറുപ്പത്തിൽ കയറിയോ, അത് മാറ്റാൻ വല്ല്യ പാടാണു. ചില അമ്മമ്മാർ പറഞ്ഞു കേട്ടിട്ടുണ്ട്, അവൾ അങ്ങനെയാ, കല്ല്യാണം ഒക്കെ കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ അതൊക്കെ ശരിയായിക്കൊള്ളും എന്ന്. ഇനിയും കല്ല്യാണം കഴിഞ്ഞിട്ടും ഇതേ അമ്മമാർ പറയാറുണ്ട്, ‘ ഓ, കല്ല്യാണം അങ്ങട് കഴിഞ്ഞതല്ലേ ഉള്ളൊ, ഒരു കുഞ്ഞ് ഒക്കെ ആയി കഴിയുമ്പം എല്ലാം മാറും’ എന്ന്. ഇവിടെയാണ് ആ അമ്മയ്ക്ക് തെറ്റിയത്. തന്റെ ഭാഗം തിരുത്തികൊണ്ട്, തന്റെ മകളെ കുറ്റം പറയാതെ തനിക്കാൺ തെറ്റ് പറ്റിയത് എന്ന് മനസ്സിലാക്കത് ആ അമ്മ വെറുതെ പുലമ്പുന്നു. ഇവിടേ ആർക്കാണു തെറ്റു പറ്റിയത്? നൂറു ശതമാനവും ആ അമ്മയ്ക്കാണെന്നു ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട് ‘ജന്മ ദേ സകി, ജിംന്തകി നഹി…’
അമ്മ എന്ന പേരു തന്നെ ഇന്ന് സമൂഹത്തിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. ഇന്നത്തെ അമ്മമ്മാർ ‘ അമ്മ’ അല്ല എന്ന് ഞാൻ പറയും. കാരണം പ്രസവിക്കുന്ന സ്ത്രീകൾക്കാണു അമ്മ എന്ന് പറയുന്നത്. ഇന്ന് എത്ര സ്തീകൾ പ്രസവിക്കുന്നു? വിരലിൽ എണ്ണാൻ മാത്രം. ബാക്കി ഒക്കെ കീറി മുറിക്കയല്ലേ? ഈശ്വരൻ തന്ന ആ കഴിവ്, വേദനയോടുകൂടി ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ ഇന്ന് എത്ര സ്ത്രീകൾ തയ്യാറാണു? സിസേറിയൻ എന്ന വാക്ക് ഇന്ന് പെൺകുട്ടികൾക്ക് ഒരു ആശ്വാസമാൺ. ( ഹോസ്പിറ്റലുകാരും ഇഷ്ടപ്പെടുന്ന ഒന്നാൺ സിസേറിയൻ, അതുകൊണ്ട് പെൺകുട്ടിയുടെയോ , വീട്ടുകാരുടെയോ ആ സജ്ജക്ഷൻ അവർ സന്തോഷത്തോട് കൂട് അംഗീകരിക്കും. ) വേദന മാത്രമല്ല, അവരുടെ സൌന്ദര്യവും ഒരു പ്രശനമല്ലേ..പിന്നെ പണത്തിനു ബുദ്ധിമുട്ടും ഇല്ലല്ലോ. ഇന്നു പിന്നെ ‘ഒന്ന് ‘ എന്ന തത്വം എല്ലാവരും അംഗീകരിച്ചിരിക്കുന്നതുകൊണ്ട് , ഒരു സിസേറിയൻ നടത്തിയതുകൊണ്ട് ഒന്നും ഒരു കുഴപ്പവുമില്ല..ഏതായാലും വേദനയോട് ഒരു കുഞ്ഞിനെ പ്രസവിച്ച് അതിനെ വളർത്തുന്ന ഒരമ്മയ്ക്ക് ആ കുഞ്നിനോടുള്ള സ്നേഹവും കടപ്പാടും ഒന്ന് വേറെ തന്നെയായിരിക്കും.
ഇനിയും പ്രസവം കഴിഞ്ഞ് അടുത്ത സീൻ എന്ന് പറയുന്നത് മുലപ്പാൽ കുടിക്കുന്ന രംഗം ആണു. ഒരു കുഞ്ഞിനു അവന്റെ ആഹാരം എന്ന് പറയുന്നത് ഏതാണ്ട് ആറു മാസം വരെ.അമ്മയുടെ മുലപ്പാൽ ആൺ അതിനു ശേഷമാണു ചെറിയ രീതിയിൽ മറ്റ് ആഹാരപദാർത്ഥങ്ങൾ ഡോക്ടേഴ്സ് സജ്ജസ്റ്റ് ചെയ്യുക. ഇന്ന് എത്ര ‘അമ്മ’ മാർ ഉണ്ട് കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്നത്? ഫാരെക്സും സെറിലാക്കും ബേബി ഫുഡും ഇന്ന് നമ്മുടെ അടുക്കളയിൽ സ്റ്റോക്ക് ഇരിക്കുമ്പോൾ ആരാൺ ഇതിനൊക്കെ മിനക്കെടുക്ക..ജോലിക്കു പോകുന്നവർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട, സമയത്തിനു കുഞ്ഞിനു പാലുകൊടുക്കാൻ സമയം ഇല്ലല്ലോ…ഒന്നുകിൽ ആയ, അല്ലെങ്കിൽ സെർവെന്റ്, അല്ലെങ്കിൽ ഈ പ്രസവസമയത്ത് കൂട് കൊണ്ട് നിർത്തുന്ന സ്വന്തം അമ്മയോ ഭർത്താവിന്റെ അമ്മയോ. അവരാകുമ്പൊൾ കുഞ്ഞിനു സമയത്ത് ഈ ‘പാൽ’ കൊടുക്കുമല്ലോ. രണ്ടാമത് മുലപ്പാൽ കൊടുത്താൽ സ്തനത്തിന്റെ വളർച്ച കൂടുകയും അത് പുറമേ നോക്കിയാൽ വ്യത്തികേടായി തോന്നുകയും ചെയ്യും, പിന്നെ എപ്പോഴും മാസികകളിൽ വായിക്കുന്നത് അല്ലേ, മുലകുടിക്കുന്ന സമയത്ത് സൌന്ദര്യം കുറയും എന്ന്. ഇതൊക്കെയാൺ ഇന്നത്തെ സമൂഹത്തിൽ നമ്മുടെ കുടുബങ്ങളിൽ കാണുന്നത്.
മൂന്നാമത്തെ സീൻ എന്നു പറയുന്നതാണു എറ്റവും പ്രധാനം. ബേബി സിറ്റിംഗ്. ഇന്ന് കൂണുപോലെ ബേബി സിറ്റിഗുകൾ നമ്മുടെ മുക്കിനും മൂലയുക്കും കോമ്പ്ലസ്സുകലിലും ലഭ്യമാൺ. ജോലിക്കു പോകുന്ന ഭാര്യയ്ക്കും ഭർത്താവിനും, പിന്നെ അതല്ലാതെ എന്തു ശരണം, രാവിലെ ഒരു കുപ്പി പാലും ഒരു കവർ ബിസ്ക്കറ്റും രണ്ടു ജോടി ഉടുപ്പും കൂടി ഒരു ബാഗിലിട്ട് കുഞ്നിനേയും കൂടി കൊടുത്താൽ മതി, വൈകുന്നതുവരെ സ്വസ്ഥം .ഇത് തുടർന്ന് തുടർന്ന് ഏതാണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തുപോലും ആ കുഞ്ഞിനു തന്റെ സ്വന്തം അമ്മയെയോ അപ്പനെയോ ഒന്ന് കൺനിറയെ കാണാനോ, ആ മടിയിൽ ഇരുന്ന് ഒരു കഥ കേൾക്കാനോ സാധിക്കുകയില്ല. കാരണം സമയം ഇല്ലല്ലോ..പിന്നെ അവനു ഏക ആശ്രയം എന്ന് പറയുന്നത് അവന്റെ കൂട്ടുകാർ. അപ്പൊ പിന്നെ അവന്റെ കൂട്ടുകാർ അല്ലേ അവനു കൺകണ്ട ദൈവം. അവർ പറയുന്നതായിരിക്കും അവനു ശരിയെന്ന് തോന്നുക. ഇങ്ങനെ വളർന്നുവരുന്ന യുവതീ യുവാക്കൾ ആൺ, ഭാവിയിൽ സ്വന്തം അപ്പനും അമ്മയ്ക്കും കണ്ണിരിനു കാരണം എന്ന് പറയുമ്പോൾ, അത് അവർ അർഹിക്കുന്നത് തന്നെയാണെ എന്ന് ഞാൻ പറയും. കാരണം നമ്മുടെ തലക്കെട്ട്..‘ജന്മ ദേ സകി, ജിംന്തകി നഹി…’

Thursday, 22 May 2008

നവ വധുവിന്റെ പ്രതീക്ഷകള്‍. - പുരുഷന്മാര്‍ ശ്രദ്ധിക്കുക - 3

പ്രോത്സാഹനം കൊടുക്കുക:

പല ഭാര്യമാരും ആഗ്രഹിക്കുന്ന ഒന്നാണ് ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനം, അവള്‍ ഒരു കറി വെച്ചാല്‍ , അത് എങ്ങനുണ്ട് എന്ന് ആദ്യം ഭര്‍ത്താവിനോട് ചോദിക്കും, കൊള്ളത്തില്ല എങ്കില്‍ പോലും ‘നന്നായിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ അത് അവള്‍ക്ക് സ്ന്തോഷമാണ്, ഇനി ഉപ്പില്ല എങ്കില്‍ പോലും, ‘ കറി നല്ലതാ, ഇത്തിരി ഉപ്പുകൂടി ഉണ്ടായിരുന്നേല്‍ കൊള്ളായിരുന്നു, കുഴപ്പമില്ല അടുത്ത പ്രാവശ്യം ഒന്ന് നോക്കിയാല്‍ മതി’ എന്ന് പറഞ്ഞാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത് നമ്മുക്ക് ഭാര്യയെ ത്യപ്തിപ്പെടുത്താം, ഇനി ‘ എന്റെ അമ്മ പോലും ഇതുപോലെ വെച്ചു തന്നിട്ടില്ല ‘ എന്ന് ഒന്ന് തട്ടിവിട്ടാല്‍ പിന്നെ പറയുകയും വേണ്ട, ആദ്യമൊക്ക് ഇങ്ങനെ പറയുന്നത് നല്ലതു തന്നെ, കാരണം എന്റെ ഭര്‍ത്താവ് എന്നെ അംഗീകരിക്കുന്നുണ്ട് എന്ന തോന്നല്‍ അവളെ കൂടുതല്‍ കാര്യക്ഷമയോട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ മറിച്ച് എന്തു ചോദിച്ചാലും , ‘നിനക്ക് ഇങ്ങനെയേ ഉണ്ടാക്കാന്‍ അറിയത്തുള്ളോ?, പിന്നെന്തവാ നീ വീട്ടില്‍ നിന്ന് പഠിച്ചത്? പറഞ്ഞിട്ട് കര്യമില്ല, വളര്‍ത്തിയവരെ പറഞ്ഞാല്‍ മതി’ എന്നിങ്ങനെയുള്ള സംസാരം അവളെ ആദ്യം മുതലേ നിരുത്സാഹത്തിന്റെ ഒരു വശത്തേക്ക് തള്ളിയിടും. ഭര്‍ത്താവു പോലും തന്നെ അംഗീകരിക്കുന്നില്ല എന്ന ആ ചിന്ത മനസ്സില്‍ കയറികഴിഞ്ഞാല്‍ പിന്നീട് എന്തു ചെയ്യുമ്പോഴും ആ പേടി, ശരിയാകുംപ്പ് എന്ന ഭയം, ഭര്‍ത്താവ് വഴക്കു പറയും, തുടങ്ങിയ വിചാരങ്ങള്‍ അവളില്‍ ക്രമേണ വളര്‍ന്നുകൊണ്ടിരിക്കും. അതുപോലെ ജോലിയുള്ള ഭാര്യമരെ അവരുടെ കഴിവില്‍, ഓഫീസിലെ ഉയര്‍ച്ചയില്‍ , ശമ്പള വര്‍ദ്ധനയില്‍ ഒക്കെ പ്രോത്സാഹിപ്പിക്ക തന്നെ വേണം. എല്ലാ പുരുഷന്മാര്‍ക്കും നല്ല ജോലിയുള്ള, വിദ്യാഭാസമുള്ള ഭാര്യമാരെ വേണം, എന്നാല്‍ വിവാഹം കഴിഞ്ഞു കഴിഞ്ഞാല്‍ അവളെ പ്രോത്സാഹിപ്പിക്കുവാന്‍ വിമുഖത കാട്ടുന്നു. അവളങ്ങനെ കേമിയാകണ്ട, എന്നെക്കാള്‍ വലിയവള്‍ ആകണ്ടാ എന്ന മനോഭാവമാണ് മിക്ക ഭര്‍ത്താക്കന്മാര്‍ക്കും. ഇവിടെ ഞാനും നീയും ഇല്ലല്ലോ, നമ്മളും ഞങ്ങളും അല്ലേ ഉള്ളൂ,’ നിന്റെ നേട്ടം , എന്റേയും നേട്ടം’ എന്ന് ചിന്തിക്കുക, ജോലികഴിഞ്ഞ് ലേറ്റായി ആണ് ഭാര്യ വരുന്നത് എങ്കില്‍ , നേരത്തേ വരുന്ന ഭര്‍ത്താവിന് അടുകളയില്‍ എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ഇവിടെയാണ്‍ ‘നമ്മള്‍’ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്. ഇനി കുട്ടികള്‍ ഉണ്ടായാലും ഈ നമ്മള്‍ എന്ന വാക്കിന് വലിയ അര്‍ത്ഥം ആണ് ഉള്ളത്. മിടുക്കരായ കുട്ടികള്‍ ആണെങ്കില്‍ അത് എന്റെ മിടുക്ക്, അല്ല എങ്കില്‍ നിന്നെപ്പോലെ എന്ന മനോഭാവം ചില ഭര്‍ത്താക്കന്മാര്‍ വിളിച്ചു പറയാറുണ്ട്. ഇതെല്ലാം മോശമായ ചിന്താഗതിയാണ്. ശമ്പളമോ സര്‍ട്ടിഫിക്കറ്റോ എസ്റ്റേറ്റോ ഒന്നുമല്ല അവളെ വലുതാക്കുന്നത്. ഭര്‍ത്താവിന്റേയും മക്കളുടേയും പ്രോത്സാഹനമാണ് അവളെ വളര്‍ത്തുന്നത്.
പുരുഷത്വമുള്ളവനാവുക:
ഏതൊരു സ്ത്രീയുടെയും ആഗ്രഹം തണ്ടേടിയായ, ബലവാനായ, ധീരനായ ഒരു പുരുഷനെ സ്വന്തമാക്കാനാണ്. മറ്റുള്ളവരുടേ മുന്‍പില്‍ തണ്ടേടത്തോട് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പുരുഷന്റെ പിറകില്‍ നില്‍ക്കുക ഒരു സുഖമാണ്. അതാണ് റോദില്‍ കൂടി നടന്നുപോകുന്ന സമയത്ത് പല ഭര്യമാരും ഭര്‍ത്താവിന്റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ടാവും നടക്കാന്‍ ഇഷ്ടപ്പെടുക, മറ്റുള്ളവരുറ്റെ മുന്‍പില്‍ ഇത് എന്റെ ഭര്‍ത്താവാണ്, എനിക്ക് ധൈര്യമായി നടക്കാം എന്ന ഭീതി ഇതില്‍ കൂടി അവര്‍ വെളിപ്പെടുത്തുന്നു. അതുപോലെ കല്ല്യാണം കഴിച്ചതിനു ശേഷവും വീട്ടുകാരെ ആശ്രയിക്കുന്ന ഒരു ഭര്‍ത്താവിനെ അല്ല അവള്‍ ആഗ്രഹിക്കുന്നത്. അതിനാണ് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചതിനു ശേഷമേ വിവാഹം കഴിക്കാവു എന്ന് പറയുന്നത്. അതുപോലെ അമ്മയെ പേടിച്ച് , മൂത്ത പെങ്ങന്മാരെ പേടിച്ച് ഭാര്യയെ ഓടിക്കുന്ന കോന്തന്മാര്‍ ഉണ്ട്, നാലുപേരറിഞ്ഞ് കെട്ടിക്കൊണ്ടുവന്ന പെണ്ണിനെ, വെളിയില്‍ ഒന്ന് കൊണ്ടുപോകാനോ, ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനോ ഉള്ള തന്റേടമില്ലാത്തവര്‍ ധാരാളം ഉണ്ട്. ചിലര്‍ തന്റെ പുരുഷത്വം പ്രകടിപ്പിക്കുന്നത് ഭാര്യയെ പീഡിപ്പിച്ചുകൊണ്ടാണ്. അടിയും ഇടിയും കൊടുത്ത് മര്യാദ പഠിപ്പിക്കാനുള്ള ശ്രമവും നല്ലതല്ല. തിരിച്ചടി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ- ബലവാനായ ഭര്‍ത്താവ് ബലഹീനയായ സ്ത്രീയെ ഇങ്ങനെ ചെയ്യുന്നത്? എന്നാല്‍ ഇന്ന് ഏതാടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കുന്ന ഭാര്യമാരും വിരളമല്ല് !. വേണം, കുറച്ചൊക്കെ തന്റേടം ഭാര്യമാര്‍ക്കും ഉണ്ട്‍ാവേണ്ടത് ഇന്നത്തെ സമൂഹത്തില്‍ ആവശ്യമാണ്. ഭാര്യയെ തല്ലാനും ശിക്ഷിക്കാനും കൊല്ലാനും ഉള്ള അധികാരം ഭര്‍ത്താവിനില്ല. ഭാര്യയോ ഭാര്യയുടെ ബന്ധുക്കളോ കുടുംബ കോടതിയില്‍ കേസു കൊടുത്താല്‍ ഇത്തരക്കാരെ ശിക്ഷിക്കാനുള്ള നിയമം നമ്മുടെ ഇന്‍ഡ്യയില്‍ നിലവിലുണ്ട്. (protection of women from domestic violence act ൨൦൦൫ , റഫ. ബൈ അഡ്വ. അനില്‍ ഐക്കര) എന്നല്‍ മാനഹാനി പേടിച്ച് ആരും പറയുന്നില്ല എന്ന് മാത്രം. താലികെട്ടിയ പുരുഷനെ പേടിക്കണ്ടിയ ആവശ്യമില്ല, ബഹുമാനിക്കുകയാണ് വേണ്ടത്.

Saturday, 26 May 2007

വാഴ കല്ല്യാണം കഴിച്ചത് ആരെ?

അമ്മയുടെ ചുവട്ടില്‍ നിന്നും പിഴുതു മാറ്റിയപ്പോള്‍ വളരെയധികം വിഷമം തോന്നി. ഇത്രയും നാള്‍ ആഹാരവും വെള്ളവും തന്ന് തണലേകി, കെട്ടിപ്പിടിച്ച് വളര്‍ന്ന ഞാന്‍ എന്തിനാണ് ഒരു ദിവസം, നാലടി വാര ദൂരത്തില്‍ തനിയെ നില്‍ക്കുന്നത്? പക്ഷേ ചുറ്റും കണ്ണോടിച്ചപ്പോള്‍ , തന്നെപ്പോലെ, തന്റെ കൂട്ടുകാരും തൊട്ടകലത്തില്‍ തനിയെ വളരുകയാണ്. അതെ , ഇതായിരിക്കാം എന്റെ വിധി ! അങ്ങനെയിരിക്കേ ഒരു ദിവസം ‍ , ആരോ തന്റെ ദേഹത്തുകൂടീ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറുന്നു. പതുക്കെ കുനിഞ്ഞു നോക്കി, ഹോ..അതാ പാണ്ടിപ്പയറും പിള്ളാരുമായിരുന്നു. ശൊ..എന്തൊരു വളര്‍ച്ച ! എന്റെ ചാരവും വെള്ളവും എല്ലാം വലിച്ചെടുത്താണ് ഇവറ്റകളുടെ വളര്‍ച്ച ..ങാ..കുഴപ്പമില്ല. അവര്‍ക്കും വേണ്ടേ ഒരു താങ്ങൂം തണലും. കൂടാതെ വെറുതെ തനിക്ക് ഒരു കൂട്ടൂമാകുമല്ലോ.

അങ്ങനെയിരിക്കേ അതാ ഒരു ദിവസം ആരോ‍ കാലിന്‍ ചുവട്ടില്‍ മാന്തുന്നു, ഒപ്പം വല്ലാത്ത നാറ്റവും. പയറുതള്ളയാണ് പറഞ്ഞത് “ അതാ മണിയന്‍ പൂച്ചയാ. ഇന്ന് രാവിലെ കൊണ്ടിട്ട മീന്‍ തലയും മുള്ളും തിന്നാന്‍ വന്നതാ..കള്ള പൂച്ച! “ . ഉച്ചയ്ക്കു ശേഷം വെയിലാറാറായപ്പോള്‍ വീണ്ടും മണിയന്‍ വന്നു, കരിയിലയുടെ മുകളില്‍ മെത്തയൊരുക്കി ഉറക്കവും പിടിച്ചു. അങ്ങനെ ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപോയി.

പാണ്ടിപ്പയറിനും പ്രായമായി. പയറുകളെല്ലാം വിളഞ്ഞ് ഉണങ്ങി. പകുതി കൊഴിഞ്ഞു വീണു, പകുതി കറിച്ചട്ടിയിലേക്കും. പതിവു പോലെ അന്നും മണിയന്‍ ഉറങ്ങാനായി വാഴചുവട്ടിലെത്തി. ആദ്യം കുറെ തമാശകള്‍ !.. പിന്നീട് വിശ്രമം ! . പക്ഷേ തമാശയ്ക്കാണെങ്കിലും മണിയന്റെ ചോദ്യം വാഴയെ കുഴച്ചു. “ വാഴേ , നിനക്ക് കല്ല്യാണം ഒന്നും കഴിക്കണ്ടേ? നല്ല പഴുത്ത കുലകള്‍ ഒന്നും വേണ്ടേ?” . ശരിയാണല്ലോ.. ഇതുവരെ അക്കാര്യം ചീന്തിച്ചതേയില്ല. അപ്പുറത്തേ തോട്ടത്തില്‍ അതാ കാളിയും കാദളിയും പൂവനും എല്ലാം കുലച്ച് നില്‍ക്കുന്നു. ഈശ്വരാ...ഞാനാര്‍ക്കാണാവോ ജന്മം കൊടുക്കുക? പൂച്ചന്റെ നാക്ക് ഫലിച്ചതുപോലെ അതാ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ , വാഴയില്‍ ഒരു കൂമ്പ്. തേനൂറുന്ന അല്ലികള്‍! വണ്ടുകളൂം ശലഭങ്ങളും വന്ന് തേനൂറ്റാന്‍ തുടങ്ങി. താഴെ വീണ അല്ലികളില്‍ നിന്ന് മണിയനും കിട്ടി , ഒരിറ്റു മധുരം !. അങ്ങനെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം അതാ നമ്മുടെ വാഴയും കുലച്ചു. ഒത്ത് വണ്ണവും ഒത്ത നീളവുമുള്ള കായ്കള്‍!. ആരു കണ്ടാലും ഒന്ന് നോക്കും. അന്നും പൂച്ചന്‍ എത്തി, മുകളിലേക്ക് നോക്കിയപ്പോള്‍ അതാ ഒരുഗ്രന്‍ ഏത്തക്കൊല. “ അപ്പൊ നമ്മുടെ വാഴയും കുലച്ചു , എല്ലേ?” മണിയന്‍ ചോദിച്ചു. “ എന്റെ മണിയാ, എനിക്കി ഭാരം കൊണ്ട് നിവര്‍ന്നു നില്‍ക്കാന്‍ വയ്യ. കഴുത്തൊടിയുന്നു.’ വാഴ കേണു. “ അതിനു നീ വിഷമിക്കണ്ടാ...രണ്ടു ദിവസത്തിനകം നീയും ചന്തയിലേക്ക് എടുക്കപ്പെടും” പൂച്ച മൊഴിഞ്ഞു. പക്ഷേ വീണ്ടും മണിയനൊരു സംശയം, അത് അവന്‍ വാഴയോട് ചോദിക്കുകയും ചെയ്തു. ‘ എങ്കിലും വാഴേ ആരാ നിന്നെ കല്ല്യാണം കഴിച്ചത്? കാളിയോ, കദളിയോ അതോ മൈസൂര്‍ ഏത്തനോ?”. അതിനു‍ള്ള മറുപിടി പറയാന്‍ വാഴയ്ക്കായില്ല് , അതിനു മുന്‍പേ കുലയോടുകൂടി വാഴ നിലത്തേക്ക് മുഖം പൊത്തി. പൊടുന്നനെ കുതിച്ചു ചാടിയ പൂച്ച അടുത്ത വാഴചുവട്ടിലേക്ക് നീങ്ങി. അതിനുത്തരം തേടിയല്ല പിന്നെയോ തണലത്ത് കിടന്ന് ഒന്ന് മയങ്ങാന്‍ വേണ്ടി.

Wednesday, 23 May 2007

നവ വധുവിന്റെ പ്രതീക്ഷകള്‍. - പുരുഷന്മാര്‍ ശ്രദ്ധിക്കുക - 2

ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കാതിരിക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. ഇന്നുമുതല്‍ ‘നീ എന്റേതും ഞാന്‍ നിന്റേതും’ എന്ന് കേള്‍ക്കാനാണ് ഒരു ഭാര്യ ഇഷട്പ്പെടുക. ഗള്‍ഫിലൊക്കെയുള്ള ഭര്‍ത്താക്കന്മാര്‍ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍, നാട്ടിലെത്തിയാല്‍ ഭാര്യക്ക് പെട്ടി നിറയെ സാധനങ്ങള്‍ കൊണ്ട് കൊടുക്കാറുണ്ട്. എന്നാ എന്നും കാണുന്നവര്‍ക്ക് ഇത് സാധിക്കില്ല, അപ്പൊ വിവാഹ വാര്‍ഷീകത്തിനോ, പിറന്നാളിനോ അവള്‍ക്ക് എന്തെങ്കിലും നല്ല സമ്മാനങ്ങള്‍ വാങി കൊടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കണം. മാസത്തിലൊരിക്കല്‍ / മൂന്നുമാസം കൂടുമ്പോള്‍ അടുക്കളയ്ക്ക് അവധി കൊടുത്ത് ഒന്ന് കറങ്ങാന്‍ പോകുക, വെളിയില്‍ നിന്ന് കഴിക്കുക, തുടങ്ങിയവ സ്നേഹത്തില്‍ വളരാന്‍ ദമ്പതികളെ സഹായിക്കും. കാര്യം കാണാന്‍ ഭാര്യയുടെ അടുത്തുകൂടി, പലതും പറഞ്ഞ് ഭാര്യയെ സുഖിപ്പിക്കുന്നവന്‍, ശ്രദ്ധിക്കുക, വാക്കു പാലിക്കാന്‍ പറ്റാത്തത് പറയരുത്. പല പ്രാവശ്യം ഈ സംഭവം ആവര്‍ത്തിക്കുന്നതു വഴി, അവള്‍ക്ക് ഭര്‍ത്താവിനോടുള്ള വെറുപ്പ് വര്‍ദ്ധിക്കുന്നതിനും, മതിപ്പു കുറയുന്നതിനും, അതേ സമയം, തന്റെ ആങ്ങളമാരാണ് നല്ലത്, അല്ലെങ്കില്‍ തന്റെ വീട്ടുകാരാണ് എന്ന ചിന്ത അവളില്‍ ഉണ്ടാകുകയും സ്വന്തം വീട്ടുകാരുടെ പക്ഷത്തേക്ക് ചായുകയും ചെയ്യാറുണ്ട്. പല പുരുഷന്മാരും സ്നേഹ പ്രകടനത്തില്‍ പിശുക്കന്മാരാണ് എന്നാല്‍ ഭാര്യമാര്‍ ധാരാളികളും. ഭാര്യയുടെ മനസ്സറിഞ്ഞ് പെരുമാറുകയാണ് ഒരു നല്ല് ഭര്‍ത്താവ് ചെയ്യണ്ടിയത്.
വിശ്വസ്തനാവുക. :
വിശ്വസ്തതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇന്നത്തെ ചെറുപ്പക്കാരുടെ പോക്ക് അത്ര ശരിയാണെന്ന് പറയാനാവില്ല. ഇന്ന് അഞ്ചാം ക്ലാസൂമുതല്‍ അവന് ഗേള്‍ ഫ്രണ്ടും, പിന്നെ വളരുന്തോറും ലൈനടി, അതുപോലെ കോളജില്‍ ഒക്കെ ആയി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടി കൂട്ടിനില്ല് എങ്കില്‍ അതൊരു കുറവായിട്ടാണ് ഇന്ന് സമൂഹത്തില്‍ അവ്ന്‍ കാണുക. കൂടാത് പല പ്രക്യതി വിരുദ്ധവും അല്ലാത്തതുമായ ലൈഗീക പ്രവര്‍ത്തികള്‍ക്ക് അവന്‍ അടിമയാകുന്നു. ഒരു രസത്തിനു വേണ്ടി ഒരു പ്രാവശ്യം ചെയ്യുന്ന അവന്‍ , പിന്നീട് അത് ഒരു ശീലമാക്കി മാറ്റുകയും, ഇന്ന് മൂബൈ, ഡല്‍ഹി, കൊച്ചി പോലെയുള്ള നഗരങ്ങളില്‍ , പഠികുന്നതിനും ജോലിക്കും ആയി തമസിക്കുന്ന യുവാക്കള്‍ , രഹസ്യമായി മാത്രമല്ല് പരസ്യമായും കോള്‍ ഗേള്‍സുമായും സ്കെസ് വര്‍ക്കേഴ്സുമായും ( കോള്‍ ബോയ്സും) (ഇന്നു മഹാ നഗരങ്ങളിലെ യൂവാക്കളില്‍ നല്ല് ഒരു ശതമാനം, ഹോമോ സെക്സിന് അടിമപ്പെട്ട് ലൌകീക സുഖം കണ്ട്ത്തുന്നതായി പല സര്‍വേകളും വെളിപ്പെടുത്തിയിട്ടുണ്ട്. ) ബന്ധപ്പെട്ട് , തന്റെ സമയവും, പണവും സ്വഭാവവും നഷ്ടപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ വിവാഹത്തോടുകൂടി, ഇതെല്ലാം മറക്കാം എന്ന് വിചാരിച്ച് , കല്ല്യാ‍ണം കഴിഞ്ഞതിന്‍ ശേഷം, വിവാഹത്തിന്റെ ആദ്യനാളുകളില്‍ പോലും , ഒരു തമാശയ്ക്കുപോലും പഴയ കാല വീര കഥകള്‍ പങ്കു വെയ്ക്കാതിരിക്കയാവും നല്ലത്. സംശയ പ്രക്യതം അല്പം ഉള്ള സ്ത്രീകളില്‍ അത് വലിയ പ്രശനങ്ങള്‍ ഉണ്ടാക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയുടെ കഴിഞ്ഞകാല അനുഭവങ്ങളെക്കുറിച്ച് ചോദിക്കാതിരിക്കയാണ് നല്ലത്. പറയരുത്, പറഞ്ഞാല്‍ കേള്‍ക്കുകയുമരുത്. നമ്മളാരും അത്ര വലിയ മനസ്സിന്റെ ഉടമകളല്ല . സാധാരണക്കാരായ് നമ്മുക്ക് ഒരിക്കല്‍ ഒരു സംശയമുണ്ടായാല്‍ , അത് പിന്നീട് മറക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. വിശ്വസ്തത എന്നത് മനസ്സിന്റെ ഒരു വലിയ ഉറപ്പാണ്. ഇന്നത്തെ റ്റി.വി, നെറ്റ്, പുസ്തകങ്ങള്‍ തുടങ്ങിയവയില്‍ പലതും ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ പോരുന്നവയാണ്. വിവാഹിതരായ ദമ്പതിമാരില്‍, ഭാര്യമാരെ ഒന്ന് മാറി ‘ആസ്വദിക്കുവാന്‍’ മടിയില്ലാത്തവരുടെ എണ്ണം ഏറിവരികയാണ്. സ്വന്തം ഭാര്യയെ പെട്ടന്ന് മടുക്കുക, നൈമിഷീക സുഖത്തിനുവേണ്ടി, എത്ര രൂപ വേണമെങ്കിലും കൊടുത്ത് പരസ്ത്രീകളെ തേടിപോവുക, ഇവയൊക്കെ ഇന്ന് സര്‍വ്വ സാധാരണമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളില്പോലും ഇവ കാണാന്‍ സാധിക്കും.

ലൈഗീക സംത്യപ്തി നല്‍കുക : പാര്‍ട്ട് -3
സെക്സ് കുടുംബ ജീവിതത്തില്‍ മാത്രം അനുവദനീയമായ ഒന്നാണ്. വിവാഹ ബന്ധത്തിന് വെളിയില്‍ അത് ആരുപയോഗിച്ചാലും, അത് പാപമാണ്, തെറ്റാണ്. എന്നാല്‍ വിവാഹിതരെ ഒന്നിക്കുന്നതില്‍ സെക്സ് ഒരു പ്രധാന ഘടകമാണ്. ഒരുമിച്ച് ജീവിക്കുമ്പോള്‍ , ചിരിച്ചു കാണിച്ചാല്‍ പോരാ, ആഹാരം ഉണ്ടാക്കിയാല്‍ പോരാ, ഒന്നിച്ച് കിടന്നാല്‍ പൊരാ,, സ്വയം ദാനം ചെയ്യണം, അത് ലൈഗീകതയിലൂടെയാണ് സാധ്യമാവുന്നത്. എന്നാല്‍ ചില പുരുഷന്മാരെ സംബധിച്ച് സെക്സ് കാമപൂര്‍ത്തിക്കുള്ള ഒരു ഉപകരണമായി ആണ് ഭാര്യയെയും സെക്സിനേയും കാണുന്നത്. അവളുടെ ഇഷ്ടങ്ങളോ, ആ‍ഗ്രഹങ്ങളോ തുറന്ന് പറയനോ കേള്‍ക്കാനോ സമ്മതിക്കാതെ ഒരു കാമാര്‍ത്തനായി മാറുന്നു, അപ്പൊഴാണ് അവള്‍ക്ക് തോന്നുക, ഇയാളൊരു പോത്താണ്, മ്യഗമാണ് എന്നൊക്ക്. എന്നാല്‍ ഭാര്യ -ഭര്‍ത്ത്യബന്ധത്തിലെസെക്സ് എന്ന് പറയുന്നത്, സ്നേഹ പ്രകടനത്തിനുള്ള ഒരു ഉപാധിയാണ്. സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ സെക്സും ആസ്വദിക്കാന്‍ പറ്റുകയുള്ളൂ, പണം കണ്ട്, ജോലി കണ്ട് കെട്ടിയ പല ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യയെ മാനസീകമായി പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരികയില്ല, അവര്‍ക്ക് കിട്ടിയ സ്ത്രീ ധനം, അല്ലേല്‍ ഫ്ലാറ്റ്, വണ്ടി, അതുമല്ലേല്‍ ശമ്പളം ഇത് മാത്രം മതി. പിന്നെ മറ്റുള്ളവരേ കാണിക്കാന്‍ വേണ്ടി ഒന്നിച്ച് നടക്കുന്നു, ഇങ്ങനെയുള്ളവര്‍ക്കും ഭാര്യയുമായി സ്നേഹത്തോട് ലൈഗീകതയില്‍ ഏര്‍പ്പെടാന്‍ സാധിച്ചു എന്ന് വരികയില്ല, ഇക്കൂട്ടര്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ, അല്ലെങ്കില്‍ കൂടെ കിടക്കുമ്പോള്‍ ഉള്ള ഒരു കടമ എന്നു കരുതിയോ സെക്സില്‍ ഏര്‍പ്പെട്ടാല്‍, അത് ഭാര്യയെ സംബധിച്ച് അവള്‍ക്ക് ഒരു അനുഭുതിയും ഉണ്ടാക്കുകയില്ല. അവള്‍ സ്നേഹം ആണ് പ്രതീക്ഷിക്കുക, അതിനാണ് ഡൊകടര്‍മാര്‍ പറയുക, സെക്സിന് മുന്‍പ് ഉള്ള ഫോര്‍പ്ലേ , ഭാര്യയും ഭര്‍ത്താവും അനുഭവിക്കുക, അതില്‍ കൂടി മാത്രമേ ശരിയായ സെക്സ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തുകയുള്ളൂ എന്ന്. അങ്ങനെ ഭാര്യയുടെ ആ ഇച്ച , അവളുടെ രതി ക്രീഡകള്‍ ഒക്കെ , മനസ്സിലാക്കി വേണം ഭര്‍ത്താവ് അവളോട് ഇടപെടണ്ടിയത്. അതുപോലെ ബ്ലൂ സിനിമയിലോ മാസികകളിലോ കണ്ടിട്ടുള്ള രതി വൈക്യതങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പരീക്ഷിക്കരുത്. ചെര്‍ഊപ്പം മുതലേ നേരായ ലൈഗീക അറിവ് നേടിയിട്ടുണ്ടെങ്കില്‍ ഈ വക കാര്യങ്ങള്‍ പക്വതയോടുകൂടി ഭാര്യക്കും ഭര്‍ത്തവിനും കൈകാര്യം ചെയ്യാവുന്നതാണ്.

തുടരും.....